അജബാലൊരാകാശ മേലാപ്പൊരുക്കീ ... അടിയില്‍ ഈ ഭൂമി യില്‍ ജന വാസമാക്കീ ... ഇരുളും വെളിച്ചം പകല്‍ രാവൊരുക്കീ ... ഇണയായ് പടപ്പിന്റെ എണ്ണം പെരുക്കീ ...

Dec 18, 2010

അമര സ്മൃതി


കദനത്താലുള്ളം തകര്‍ന്ന് ആലം നിലയായീ
കരളിന്‍ തുടിപ്പാം ശിഹാബ് തങ്ങള്‍ വഫാത്തായീ
കടലും കടന്നെത്തി വാര്‍ത്ത സങ്കടം തീരാതെ
കടലുണ്ടി യാറും ഒഴുക്കി കണ്ണീര് തോരാതെ

മനദില്‍ ഉമൈകളെ കണ്ട്‌ മോഹം കഴിഞ്ഞില്ലാ
മരണത്താലാ മുഖം ഖല്‍ബില്‍ നിന്ന്‌ മറയില്ലാ
ജന്നാത്തിന്‍ വാതില്‍ തുറന്ന് റൌഹും റൈഹാനും നീ
ജയഗേഹം തീര്‍ക്കാ കുടീരം തങ്ങള്‍ക്കു നാഥാ നീ

കണ്മണി പോലെയി ഖൗമെ ഇന്നോളം സൂക്ഷിച്ച്
കലഹങ്ങളില്ലാതെ നോക്കിയാജന്മം നേദിച്ച്
ഇല്ലാ ബഖാ' എന്റെ റബ്ബിനല്ലാതെ എന്നാലും
ഇല്ലല്ലോ ചെന്നെന്റെ സങ്കടം ചോല്ലാനിന്നാളും

ഹുബ്ബിന്റെ നൂലിനാല്‍ നെയ്തു ഖല്‍ബുകള്‍ ഒനനായീ
ഹുങ്കില്ലാതാനന്ദം പെയ്ത തങ്ങള്‍ വഫാത്തായീ
അരിശം പടരാതെ സ്നേഹം വീശി നസീഹത്ത്
അളവറ്റ കാരുണ്യം പാണക്കാടിന്‍ ഉസ് വത്ത്

പുഞ്ചിരി തൂകുന്ന പാല്‍ നിലാവിന്റെ ചേലൊത്ത്
പുകലുറ്റഹ്ല്‍ ബൈത്തില്‍ വന്നുദിച്ച മണി മുത്ത്
പോരിശയേറ്റം നിറഞ്ഞ താവഴി ചേലൊത്ത്
പോകുന്ന സില്‍സില മുത്ത് താഹ തന്‍ ചാരത്ത്

പുക്കോയ തങ്ങളാ കയ്യിലേല്‍പിച്ച പാശത്തെ
പുമാന്‍ മുറിയാതെ കാത്ത് സുക്ഷിച്ച് കാലത്തെ
മത മൈത്രി കാത്തവര്‍ എന്നെന്നും തണല്‍ മായാതെ
മഹനീയ മാതൃക തീര്‍ത്ത് തന്നല്ലോ വീഴാതെ

കണ്ണിമ പൂട്ടാതെ സമുദായതതിനിന്നാളോളം
കാവല്‍ ഇരുന്നു ശിഹാബ് തങ്ങള്‍ ആവോളം
ഏകീ ഈ മാപ്പിള നാടിന്നേറെ ശുജാഅത്ത്
ഏറ്റം വളര്‍മയില്‍ കാലം കാണിച്ച ഇസ്സത്ത്‌

1 comment:

ഫായിസ് മടകര said...

nice..allahu nammeyum avarodonnich swargathil orumich kootumarakate....ameen