അജബാലൊരാകാശ മേലാപ്പൊരുക്കീ ... അടിയില്‍ ഈ ഭൂമി യില്‍ ജന വാസമാക്കീ ... ഇരുളും വെളിച്ചം പകല്‍ രാവൊരുക്കീ ... ഇണയായ് പടപ്പിന്റെ എണ്ണം പെരുക്കീ ...

Jun 25, 2011

മാപ്പിളപ്പാട്ട് രചയിതാക്കളിലെ ശ്രദ്ധേയമായ സ്ത്രീ സാന്നിധ്യം എസ്. എം
ജമീലബീവി നിര്യാതയായി.
ഇസ്ലാമിക പൈതൃകത്തെയും പരമ്പരാഗത വിഷയങ്ങളെയും , ചിലപ്പോഴൊക്കെ വേറിട്ട ചിന്തകളെയും തന്റെ രചനകള്‍ക്ക് വിധേയമാക്കിയ ജമീലാ ബീവി വിമര്‍ശനങ്ങള്‍ക്കും ഏറെ വിധേയയായ എഴുത്ത് കാരി ആയിരുന്നു. പന്ത്രണ്ടാം വയസ്സില്‍ കൂട്ടുകാരിക്ക് എഴുതിയ കത്ത് പാട്ടിലൂടെ തുടങ്ങിയ പാട്ടെഴുത്ത്.
പ്രാഥമികവിദ്യാഭ്യാസംമാത്രം നേടിയ ഒരു മുസ്ലിം സ്ത്രീ ...
ഉയര്‍ന്ന ചിന്തകളും ഭക്തിയും ചരിത്രവും സ്ത്രീ ശാക്തീകരണവും മത സൌഹാര്‍ദ്ദവും ഒക്കെ വിഷയമാക്കി.
"സുബ്ഹി ബാങ്ക് കേട്ടു മനസ്സുണര്‍ന്നേ.. " , "ആകെ പ്രപഞ്ചങ്ങള്‍ക്ക് .... " , "'സുബഹാനെ മറന്നിട്ടു കളിക്കണ്ട മനുജാ", "പെണ്ണ് പിറന്നാല്‍ ... " തുടങ്ങി നിരവധി ജന പ്രിയ ഗാനങ്ങള്‍ ഇവരുടെതാണ്.
പ്രശസ്ത ഗായകര്‍ യേശുദാസ്, മാര്‍ക്കോസ്, സുജാത, സിബല്ല സദാനന്ദന്‍ തുടങ്ങിയവരും, ജമീലാ ബീവിയുടെ മകന്‍ സയ്യിദ് മഷ്‌ഹൂദ്‌ തങ്ങളും ആലപിച്ച ഒട്ടനേകം ഗാനങ്ങള്‍ .
തൊള്ളായിരത്തോളം രചനകള്‍.
"മുസ്ലിം സ്ത്രീകളുടെ ആവലാതി " ഗാന രചനകളുടെ സമാഹാരമാണ്.
ഈ അനുഗ്രഹീത തൂലികയിലൂടെ പുറത്തു വന്ന മാപ്പിള പ്പാട്ടുകളില്‍ പലതും പുരുഷ മേധാവിത്തം നില നിര്‍ത്തുന്ന രചനാ രംഗത്തെ അത്ഭുതപ്പെടുത്തുന്ന ലക്ഷണമൊത്ത മാപ്പിളപ്പാട്ടുകള്‍. ജമീലാ ബീവിയുടെ നിര്യാണത്തോടെ മാപ്പിള പ്പാട്ടുകളിലെ പെണ്ണെഴുത്തിന്റെ അപൂര്‍വ സൌഭാഗ്യങ്ങളില്‍ ഒന്നാണ് മാപ്പിള സാഹിത്യത്തിനു നഷ്ടമാകുന്നത്.

2 comments:

കൊമ്പന്‍ said...

വിവരങ്ങള്‍ക്ക് നന്ദി

hakeem abdulla bappu said...

നികത്താനാവാത്തതാണ് ഈ നഷ്ടം.. നാഥൻ അവരുടെ പരലോകം വിജയിപ്പി ക്കുമാറാകട്ടെ..ആമീൻ- വിവരണങ്ങൾക്ക് നന്ദി.