അജബാലൊരാകാശ മേലാപ്പൊരുക്കീ ... അടിയില്‍ ഈ ഭൂമി യില്‍ ജന വാസമാക്കീ ... ഇരുളും വെളിച്ചം പകല്‍ രാവൊരുക്കീ ... ഇണയായ് പടപ്പിന്റെ എണ്ണം പെരുക്കീ ...

Feb 11, 2012

കുളിരായി സംസം



ഇളം പൈതലി സ്മായില്‍ ഇടവിട്ട്‌ തേങ്ങുന്നു 
ഇട നെഞ്ച് പിടഞ്ഞു ഹാജറ ഓടുന്നു
മര്‍വ
സഫ കുന്നുകളില്‍ ചെന്ന് അവര്‍ നോക്കുന്നു

ഇത് വഴി വരുമേതെങ്കിലും  കാഫിലകളുണ്ടോ   
ഇവളുടെ ഉരുക്കത്തിന്ന തിര്‍ത്തി യുണ്ടോ ...
വിണ്ണില്‍ 
ഇലാഹിങ്കലുയര്‍ത്തും കൈ മടക്കമുണ്ടോ ...

വിജനമാ മരുഭൂവില്‍ വിളിക്കുത്തരം വന്നു
വിധി വിലക്കുടയോന്റെ ദയ പടര്‍ന്നു
മണ്ണില്‍ 
വിലോലമാ പദം പതിഞ്ഞിടം കുതിര്‍ന്നു

ചുടു നെടു വീര്‍പ്പിന്റെ കൊടുങ്കാറ്റൊന്നടങ്ങി
കുടു കൂടെ ഒഴുകി യോ രുറവ പൊങ്ങി
സംസം
കുടിച്ചു കൊണ്ടവര്‍ രബ്ബിന്‍ മുന്നില്‍ വണങ്ങി
അലിവിന്റെ തിരു തീര്‍ത്ഥം അടങ്ങാതെ ഒഴുകീ
അതിരിട്ടു നിര്‍ത്തി  സംസം തടം തഴുകീ 
ലോകര്‍ക്ക 
അടങ്കലും അത് ദാഹ ശമനം നല്‍കീ...

1 comment:

കൊമ്പന്‍ said...

വരികള്‍ നന്നായിട്ടുണ്ട്